Breaking

ബിഷപ്പ് ഹൗസിലേക്ക് രാഷ്ട്രീയക്കാരുടെ തിരക്ക്

Published

on

കോട്ടയം: പാലാ ക്രൈസ്തവരുടെ ഒരു തീർത്ഥാടനകേന്ദ്രം ഒന്നുമില്ല. പാലക്ക് തൊട്ടപ്പുറം ഭരണങ്ങാനം ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വലിയൊരു ആരാധനാകേന്ദ്രം തന്നെയാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്നു എന്നതാണ് ഭരണങ്ങാനത്തെ പ്രത്യേകത. പക്ഷേ പാല ഒരുതരത്തിൽ ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്. പക്ഷേ തീർഥാടനം നടത്തുന്നത് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ആണെന്ന് മാത്
ഈ മാസം ഒമ്പതിനാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് മർത്തമറിയം തീർത്ഥാടന ദേവാലയത്തിൽ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗത്തിൽ വ്യക്തമാക്കി. അത് വാർത്തകളിൽ ഇടം നേടി. പിന്നെ ഉയർന്നത് കേരളത്തിൽ പ്രതിഷേധ പരമ്പരകളുടെ ദിവസങ്ങൾ. തൊട്ടടുത്ത ദിവസം പാലാ ബിഷപ്പ് ഹൗസ് കാത്തിരുന്നത് വലിയ പ്രതിഷേധത്തിന് ആണ്. സെപ്റ്റംബർ 10 ന് മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ പാലാ ബിഷപ്പ് ഹൗസിലേക്ക് വൻ പ്രകടനമാണ് നടന്നത്. ഇരുന്നൂറ്റി അമ്പതോളം പ്രവർത്തകർ പങ്കെടുത്ത പ്രകടനം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ നിറഞ്ഞതായിരുന്നു. തൊട്ടുപിന്നാലെ പിഡിപി ജില്ലാ കമ്മിറ്റിയും പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി.


സെപ്റ്റംബർ 11ന് വീണ്ടും പ്രകടനങ്ങൾ നടന്നു. എന്നാൽ തലേദിവസം ഉയർന്ന മുദ്രാവാക്യങ്ങൾ ആയിരുന്നില്ല പിന്നെ അവിടെ കേട്ടത്. ബിഷപ്പിനെ പൂർണപിന്തുണ അർപ്പിച്ചു കൊണ്ടുള്ള പ്രകടനങ്ങളാണ് സെപ്റ്റംബർ 11ലെ പാലാ ബിഷപ്പ് ഹൗസിനുമുന്നിൽ അരങ്ങേറിയത്. ക്രൈസ്തവ കോഡിനേഷൻ കമ്മിറ്റി ആയ കാസയുടെ നേതൃത്വത്തിലായിരുന്നു ബിഷപ്പിന് ഐക്യദാർഢ്യം അർപ്പിച്ച് ഉള്ള പ്രകടനം. ജനപക്ഷം സെക്കുലർ നേതാവ് പി സി ജോർജ്, ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുത്തു. അവിടെയും തീർന്നില്ല പ്രകടനങ്ങൾ. സെപ്റ്റംബർ 12 നും ക്രൈസ്തവ സംഘടനകൾ മാർച്ചുമായി രംഗത്തുവന്നു. ആ മാർച്ച് മുതൽ കൂടുതൽ രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നു.
ബിജെപിയും പി സി ജോർജും ഒഴികെ മറ്റ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ആരും സെപ്റ്റംബർ 12 വരെ ബിഷപ്പിന് പിന്തുണയർപ്പിച്ച് മാർച്ചുകൾ നടത്തിയിരുന്നില്ല. സെപ്റ്റംബർ 12ന് നടന്ന മാർച്ചിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്, പാലാ നഗരസഭാ ചെയർമാൻ ആൻഡ് ജോസ് പടിഞ്ഞാറെക്കര, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തുടങ്ങി ഇടതുവലതു മുന്നണികളുടെ നേതാക്കൾ അണിനിരന്നു. ഈ മാർച്ച് തീരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ജോസ് കെ മാണി ആദ്യമായി ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്നു. അന്ന് രാവിലെ ദീപിക ദിനപ്പത്രത്തിൽ ജോസ് കെ മാണിയെ വിമർശിച്ച് ലേഖനം വന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു ജോസ് കെ മാണിയും മോൻസ് ജോസഫും പരസ്യ നിലപാടുമായി രംഗത്തു വന്നത്.
പന്ത്രണ്ടാം തീയതി മുതൽ പിന്നീട് കണ്ടത് പാലാ ബിഷപ്പ് ഹൗസ് വിഐപി മേഖലയായി മാറുന്നതാണ്. പ്രമുഖ നേതാക്കളെല്ലാം പാലാ ബിഷപ്പ് ഹൗസിലെത്തി ചർച്ച നടത്തി. ഇടതു മുന്നണിയിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ആണ് അന്ന് ആദ്യം ബിഷപ്പിനെ കണ്ട് പിന്തുണ അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബിജെപി സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസും രാധാകൃഷ്ണനും പാലായിലെത്തി. ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടായിരുന്നു ഇരുവരും സ്വീകരിച്ചത്. മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളും ഇതിന് പിന്നാലെ എത്തി പിന്തുണ അറിയിച്ചു.

Advertisement

Trending

Exit mobile version