Breaking
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
![](https://faithtrack.in/wp-content/uploads/2023/01/IMG-20230105-WA0006.jpg)
പദ്ധതിയുടെ മുഴുവൻ സാമ്പത്തികവും വാഗ്ദാനം ചെയ്ത് ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ഉമ്മൻ
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റിനു കീഴിലുള്ള അർഹരായ എല്ലാ ശുശ്രൂഷകന്മാർക്കും ആക്സിഡന്റ് ഇൻഷുറൻസ് നടപ്പിലാക്കാൻ പദ്ധതി രൂപീകരിച്ചു.കേരളാ സ്റ്റേറ്റിനു കീഴിൽ ഏകദേശം 3000 ത്തോളം ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും ഐപിസിയിലെ മാധ്യമ പ്രവർത്തകർക്കും ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനു വേണ്ടി വരുന്ന മുഴുവൻ സാമ്പത്തികവും ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ നല്കും.ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള തുക ജനുവരി 3 ന് കുമ്പനാട് ഓഫീസിൽ നടന്ന യോഗത്തിൽ പാസ്റ്റർ എബ്രഹാം ഉമ്മൻ, കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസിനു നല്കി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ അദ്ധ്യക്ഷനായിരുന്നു.
സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ ബ്രദർ ജോസ് ജോൺ സ്വാഗതം പറഞ്ഞു.സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ്, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
ഇന്ത്യ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ രണ്ടാം തലമുറക്കാരനായ പാസ്റ്റർ എബ്രഹാം ഉമ്മൻ ഐപിസിയുടെ സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡന്റുമായിരുന്ന പാസ്റ്റർ ടി.ജി ഉമ്മന്റെ ഇളയ മകനുമാണ്. അനേകർക്ക് തയ്യൽ മെഷീനുകളും നിരവധി പാസ്റ്റർമാർക്ക് സൈക്കിളുകളും അർഹാരായ കുടുംബങ്ങൾക്ക് നിരവധി വീടുകളും നിർമ്മിച്ചു നൽകിയും ജീവകാരുണ്യ മേഖലയിൽ സജീവമായ പാസ്റ്റർ ഏബ്രഹാം ഉമ്മൻ നിരവധി നഴ്സിംഗ് വിദ്യാർത്ഥികൾക്കും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും അവരുടെ കോഴ്സ് പൂർത്തിയാകുന്നതു വരെയുള്ള വിദ്യാഭ്യാസത്തിനു സഹായവും നൽകിയിട്ടുണ്ട്.
കോവിഡ് -19 സമയത്ത്, 1200 ലധികം പാസ്റ്റർമാർക്ക് അദ്ദേഹം സാമ്പത്തിക സഹായം നൽകുകയും നിരവധി കുടുംബങ്ങൾക്ക് ഭക്ഷണ സഹായം നൽകുകയും ചെയ്തു. ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് മറ്റുള്ളവർക്ക് സഹായം നല്കുന്നത്. നാളുകളായി ശുശ്രൂഷകന്മാർ ആവശ്യപ്പെടുന്ന പദ്ധതിയാണ് ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിലൂടെ നിവർത്തീകരിക്കപ്പെടുന്നത്. സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, സെക്രട്ടറി ബേസിൽ അറക്കപ്പടി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് ,ട്രഷറാർ ജോബി എബ്രഹാം നേര്യമംഗലം, സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ ജോൺസൻ കുര്യൻ, ഫിനാൻസ് കോർഡിനേറ്റർ ജോർജ് തോമസ് വടക്കഞ്ചേരി എന്നിവരും സ്പോൺസർ ഡയറക്ടറായി വെസ്ളി മാത്യുവും ചേർന്ന ബോർഡാണ് പദ്ധതി നിർവഹണം നടത്തുന്നത്.
പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന എല്ലാ ശുശ്രൂഷകന്മാരും സ്ഥിരവിലാസം, ജനന തീയതി ഉള്ള ആധാർ കാർഡിന്റെ കോപ്പി, നോമിനിയുടെ പേരും ജനനത്തീയതിയും ആധാർ നമ്പർ , ഫോൺ നമ്പർ, ഇപ്പോൾ ശുശ്രൂഷിക്കുന്ന ജില്ല, സെന്റർ എന്നിവ അതാതു സെന്ററിലെ സെക്രട്ടറിയുടെ പക്കലോ, കുമ്പനാട് കൺവൻഷൻ ഗ്രൗണ്ടിലെ സ്റ്റാളിലോ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 94474 86110 , 94473 72726
![](https://faithtrack.in/wp-content/uploads/2023/02/img2.jpg)
![](https://faithtrack.in/wp-content/uploads/2023/02/img1.jpg)
Breaking
സുവിശേഷകന് ക്രൂരമർദ്ദനം
![](https://faithtrack.in/wp-content/uploads/2024/07/FB_IMG_1721644484337.jpg)
ധന്തരി : ചത്തീസ്‌ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.
കർത്തൃദാസന്റെ ചർച്ചിലെ ഒരു വിശ്വാസിയുടെ ഭവനത്തിൽ ക്ഷണ പ്രകാരം പ്രാർത്ഥിക്കുവാൻ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ നിന്നും ഒരു കൂട്ടം ജനം പോലീസിനെ വിളിച്ച് വരുത്തി കർത്തൃദാസനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും മടക്കി പറഞ്ഞു അയച്ചു. എന്നാൽ സുവിശേഷ വിരോധികൾ കർത്തൃദാസന്റെ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അഴിച്ച് വിട്ടു. കർത്തൃദാസൻ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിക്കുവാൻ അടുത്തുള്ള കടയിലേക്ക് പോകുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിച്ച ശേഷം മടങ്ങി പോകുമ്പോൾ ഏകദേശം 25 യോളം പേർ വരുന്ന ഒരു കൂട്ടം ജനം കർത്തൃദാസന്റെ കൈയിലും കാലിലും പുറത്തും തലയ്ക്കും അടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷം അടുത്തുള്ള അമ്പലത്തിലേക്ക് എടുത്ത് കൊണ്ട് പോയി അവിടെയുള്ള വിഗ്രഹത്തിന്റെ മുൻപിൽ വച്ച് അദ്ദേഹത്തെ വീണ്ടും ഉപദ്രവിച്ചു. മർദ്ദനത്തെ തുടർന്ന് തലയിൽ നിന്നും വളരെ അധികം രക്തം വാർന്ന് പോകുന്നത് കണ്ടിട്ട് സുവിശേഷ വിരോധികൾ അവിടെ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. എന്നാൽ അടിയും ഇടിയും കൊണ്ട് അവശനായിട്ടും കർത്തൃദാസൻ അല്പം കഴിഞ്ഞ് വീണ്ടും വാഹനം ഓടിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം ഓടിച്ച് ഒരു ഹോസ്പിറ്റലിൽ എത്തി. രാത്രി മുഴുവൻ കർത്തൃദാസന് പല പ്രാവശ്യം ചർദിൽ ഉണ്ടായി. തുടർന്ന് സി റ്റി സ്കാൻ എടുത്തെങ്കിലും തലച്ചോറിന് യാതൊരു തകരാറും സംഭവിക്കാതെ കർത്താവ് കാത്തു. എങ്കിലും ക്രൂരമായ മർദനത്തിന്റെ ഫലമായി ശരീരത്തിൽ നല്ല വേദനയും നീരുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, ഇവിടെയുള്ള ദൈവവേലയും, ഈ ദേശത്തിന്റെ വിടുതലിനും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ
അപേക്ഷിക്കുന്നു.എബ്രായർ 11 : 36 – 40 (വിശുദ്ധ ബൈബിൾ)വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു.
വാർത്ത: അനിൽ ജോയി തോമസ്
Breaking
റെവ.എം ജെ ജോൺ പദവി ഒഴിഞ്ഞു,റെവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപൽ
![](https://faithtrack.in/wp-content/uploads/2024/07/IMG-20240709-WA0109.jpg)
തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ.എം ജെ ജോൺ ചുമതല സ്വയം ഒഴിയുകയും റവ.സാം കെ ജേക്കബ് പുതിയ പ്രിൻസിപൽ ആയി ചുമതലയേല്ക്കുകയും ചെയ്തു.
04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്കുകയും ചെയ്തു.
അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റേഴ്സ് ജെ ജോസഫ്,സജി ഫിലിപ് തിരുവഞ്ചൂർ,വർഗീസ് ജോഷ്വാ,ജോസഫ് കുര്യൻ,ലാലു ഈപ്പൻ,കുര്യൻ മാത്യു എന്നിവരും ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ് (ശാരോൻ ഓഫീസ് സെക്രട്ടറി) ബ്രദർ എം കെ കുര്യൻ,സിസ്റ്റർ സൂസൻ ജോൺ തോമസ് എന്നിവരും ആശംസകൾ അറിയിച്ചു.
സ്ഥാനമൊഴിഞ്ഞ പ്രിൻസിപൽ എം ജെ ജോൺ സാറിനും ബൈബിൾ കോളേജ് അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി.
പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപിച്ചു.വൈസ് പ്രിൻസിപലായി റെവ.ജേക്കബ് ജോർജ് കെ യും രജിസ്ട്രാറായി റെവ.റോഷൻ ജേക്കബും നിയമിതരായി.റെവ.എം ജെ ജോണിനെ പ്രിൻസിപൽ എമെരിറ്റസ് ആയും പ്രഖ്യാപിച്ചു.
പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും M.Th കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ,വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി,കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ്,പായിപാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ – ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.
ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.OPA സഭാ ജോയിൻറ് സെക്രട്ടറി ബ്രദർ അനു ജേക്കബ് ഇളയ സഹോദരനാണ്.
Breaking
News 18 ഖേദം പ്രകടിപ്പിച്ചു.
![](https://faithtrack.in/wp-content/uploads/2024/07/Screenshot_20240702_185456_YouTube.jpg)
News 18 ഖേദം പ്രകടിപ്പിച്ചു.
തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ മനപൂർവ്വമല്ലാത്ത പിഴവു സംഭവിച്ചു എന്നും ഫോട്ടോ മാറി പോയതാണെന്നും അതിൽ ചാനൽ ഖേദം പ്രകടിപ്പിക്കുന്നതായി ചാനൽ വാർത്ത റിപ്പോർട്ടിലൂടെ അറിയിച്ചു.
https://youtu.be/T2WooGfmLTE?si=O5vxwf8HjzbJtxSz
.
-
Breaking12 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking12 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News12 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News11 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking10 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Breaking8 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking10 months ago
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ
-
Top News10 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.