Breaking
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
![](https://faithtrack.in/wp-content/uploads/2023/12/google-pay-works.jpg)
രാജ്യത്തെ ജനപ്രിയ യുപിഐ ആപ്പാണ് ഗൂഗിൾ പേ. നിരവധി യുപിഐ ആപ്പുകൾ രാജ്യത്ത് ഉണ്ടെങ്കിലും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്നത് ഗൂഗിൾ പേയാണ്. വളരെ എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ ഗൂഗിൾ പേ ഉപയോക്താക്കളെ സഹായിക്കുന്നു. എന്നാൽ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നിരവധി ഗൂഗിൾപേ ഉപയോക്താക്കളെ ഭീഷണിയിലാക്കിയിരിക്കുകയാണ്നിരവധി തരത്തിലാണ് ഓരോ ദിവസവും രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫിഷിംഗ് മെയിലുകൾ അയയ്ച്ചുള്ള തട്ടിപ്പ്, സന്ദേശങ്ങൾ അയയ്ച്ചുള്ള തട്ടിപ്പ്, ഡേറ്റിംഗ് ആപ്പ് തട്ടിപ്പുകൾ, ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ചുള്ള തട്ടിപ്പ്, വർക്ക് ഫ്രം ഹോം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ് എന്നിവയെല്ലാം ഓൺലൈൻ തട്ടിപ്പുകളുടെ വിവധ രൂപങ്ങളാണ്.ഇത്തരം തട്ടിപ്പുകൾ തടയാനായി പലപ്പോഴും അധികൃതർ ഉപയോക്താക്കൾക്ക് ചില നിർദേങ്ങൾ നൽകും. ഇത്തരത്തിൽ പുതിയ നിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗൂഗിൾ. നിങ്ങൾ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് ചില ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യണം എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ സുരക്ഷയ്ക്ക് ഈ നീക്കം അനിവാര്യമാണെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.നിങ്ങളുടെ ഫോണിൽ ഏതെങ്കിലും സ്ക്രീൻ ഷെയറിങ് ആപ്പ് ഉണ്ടെങ്കിൾ ഇവയാണ് എത്രയും വേഗം നീക്കം ചെയ്യേണ്ടത്. ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ലഭിച്ചിട്ടുണ്ടെങ്കിൽ ഈ സ്ക്രീൻ ഷെയറിങ് ആപ്പ് ഉപയോഗിച്ച് നിങ്ങൾ സ്ക്രീനിൽ നടകത്തുന്ന എല്ലാ കാര്യങ്ങളും കാണാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിന്റെ യൂസർ നെയിം, യുപിഐ ഐഡി, രഹസ്യ പിൻ, ഓടിപികൾ എന്നിവയെല്ലാം ഇവർക്ക് ഇതിലൂടെ അറിയാൻ സാധിക്കും.ഇതുവഴി ഇവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കും. ആയിതിനാൽ തന്നെ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ഫോണിൽ സ്ക്രീൻ ഷെയറിങ് ആപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇവ എത്രയും പെട്ടെന്ന് അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ പറഞ്ഞുതരാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഡിവൈസിന്റെ സ്ക്രീന്‍ കാണാന്‍ അനുമതി നല്കുന്ന ആപ്പുകളാണ് സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍.സാധാരണഗതിയിൽ കമ്പ്യൂട്ടറുകൾക്കോ മൊബൈലുകൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഓൺലൈനായി തന്നെ ഈ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന ആപ്പുകളാണ് ഇവ. ഇതുവഴി ഫോൺ സർവ്വീസ് ചെയ്യുന്ന ആളുകൾക്ക് നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ കണ്ടു ഫോണിൽ എന്തൊക്കെ പ്രശ്നം ഉണ്ടെന്ന് കണ്ടെത്താൻ സാധിക്കും. ചില സ്ക്രീൻ ഷെയറിങ് ആപ്പുകളിൽ വിദൂരമായി നിന്ന് ഉപകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന ഓപ്ഷനുകളും ഉണ്ടായിരിക്കുന്നതാണ്.ഇതിന്റെ പിൻബലത്തിൽ വിദൂരമായി നിൽക്കുന്ന സർവ്വീസ് ഓപ്പറേറ്റർമാർക്ക് നിങ്ങളുടെ ഫോണിന്റെ ആക്സസ് നേടി ഫോണിൽ പ്രവേശിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതായിരിക്കും. സ്ക്രീന്‍ ഷെയര്‍, എനി ഡെസ്ക്, ടീം വ്യൂവര്‍ എന്നിവയാണ് പ്രമുഖ സ്ക്രീൻ ഷെയറിങ് ആപ്പുകൾ. യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ഒരു കാരണവശാലും ഇത്തരം ആപ്പുകൾ ഉപയോഗിക്കരുത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാൻ ഇത് കാരണമായേക്കാം.ഇതിന് പുറമെ അജ്ഞാതമായി നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകൾ, എസ്എംഎസുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ അവഗണിക്കണമെന്നും വിദഗ്ദർ പറയുന്നു. ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യതുത് മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്ക് ആയിരിക്കും ഈ ലിങ്കുകൾ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുക. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ ആക്സസ് തട്ടിപ്പുകർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇത്തരം സന്ദേശങ്ങളോടും ജാഗ്രത പുലർത്തുക .(കടപ്പാട്)
![](https://faithtrack.in/wp-content/uploads/2023/02/img2.jpg)
![](https://faithtrack.in/wp-content/uploads/2023/02/img1.jpg)
Breaking
സുവിശേഷകന് ക്രൂരമർദ്ദനം
![](https://faithtrack.in/wp-content/uploads/2024/07/FB_IMG_1721644484337.jpg)
ധന്തരി : ചത്തീസ്ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.
കർത്തൃദാസന്റെ ചർച്ചിലെ ഒരു വിശ്വാസിയുടെ ഭവനത്തിൽ ക്ഷണ പ്രകാരം പ്രാർത്ഥിക്കുവാൻ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ നിന്നും ഒരു കൂട്ടം ജനം പോലീസിനെ വിളിച്ച് വരുത്തി കർത്തൃദാസനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും മടക്കി പറഞ്ഞു അയച്ചു. എന്നാൽ സുവിശേഷ വിരോധികൾ കർത്തൃദാസന്റെ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അഴിച്ച് വിട്ടു. കർത്തൃദാസൻ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിക്കുവാൻ അടുത്തുള്ള കടയിലേക്ക് പോകുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിച്ച ശേഷം മടങ്ങി പോകുമ്പോൾ ഏകദേശം 25 യോളം പേർ വരുന്ന ഒരു കൂട്ടം ജനം കർത്തൃദാസന്റെ കൈയിലും കാലിലും പുറത്തും തലയ്ക്കും അടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷം അടുത്തുള്ള അമ്പലത്തിലേക്ക് എടുത്ത് കൊണ്ട് പോയി അവിടെയുള്ള വിഗ്രഹത്തിന്റെ മുൻപിൽ വച്ച് അദ്ദേഹത്തെ വീണ്ടും ഉപദ്രവിച്ചു. മർദ്ദനത്തെ തുടർന്ന് തലയിൽ നിന്നും വളരെ അധികം രക്തം വാർന്ന് പോകുന്നത് കണ്ടിട്ട് സുവിശേഷ വിരോധികൾ അവിടെ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. എന്നാൽ അടിയും ഇടിയും കൊണ്ട് അവശനായിട്ടും കർത്തൃദാസൻ അല്പം കഴിഞ്ഞ് വീണ്ടും വാഹനം ഓടിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം ഓടിച്ച് ഒരു ഹോസ്പിറ്റലിൽ എത്തി. രാത്രി മുഴുവൻ കർത്തൃദാസന്‍ പല പ്രാവശ്യം ചർദിൽ ഉണ്ടായി. തുടർന്ന് സി റ്റി സ്കാൻ എടുത്തെങ്കിലും തലച്ചോറിന് യാതൊരു തകരാറും സംഭവിക്കാതെ കർത്താവ് കാത്തു. എങ്കിലും ക്രൂരമായ മർദനത്തിന്റെ ഫലമായി ശരീരത്തിൽ നല്ല വേദനയും നീരുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, ഇവിടെയുള്ള ദൈവവേലയും, ഈ ദേശത്തിന്റെ വിടുതലിനും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ
അപേക്ഷിക്കുന്നു.എബ്രായർ 11 : 36 – 40 (വിശുദ്ധ ബൈബിൾ)വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു.
വാർത്ത: അനിൽ ജോയി തോമസ്
Breaking
റെവ.എം ജെ ജോൺ പദവി ഒഴിഞ്ഞു,റെവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപൽ
![](https://faithtrack.in/wp-content/uploads/2024/07/IMG-20240709-WA0109.jpg)
തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ.എം ജെ ജോൺ ചുമതല സ്വയം ഒഴിയുകയും റവ.സാം കെ ജേക്കബ് പുതിയ പ്രിൻസിപൽ ആയി ചുമതലയേല്‍ക്കുകയും ചെയ്തു.
04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്‍കുകയും ചെയ്തു.
അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റേഴ്സ് ജെ ജോസഫ്,സജി ഫിലിപ് തിരുവഞ്ചൂർ,വർഗീസ് ജോഷ്വാ,ജോസഫ് കുര്യൻ,ലാലു ഈപ്പൻ,കുര്യൻ മാത്യു എന്നിവരും ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ് (ശാരോൻ ഓഫീസ് സെക്രട്ടറി) ബ്രദർ എം കെ കുര്യൻ,സിസ്റ്റർ സൂസൻ ജോൺ തോമസ് എന്നിവരും ആശംസകൾ അറിയിച്ചു.
സ്ഥാനമൊഴിഞ്ഞ പ്രിൻസിപൽ എം ജെ ജോൺ സാറിനും ബൈബിൾ കോളേജ് അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി.
പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപിച്ചു.വൈസ് പ്രിൻസിപലായി റെവ.ജേക്കബ് ജോർജ് കെ യും രജിസ്ട്രാറായി റെവ.റോഷൻ ജേക്കബും നിയമിതരായി.റെവ.എം ജെ ജോണിനെ പ്രിൻസിപൽ എമെരിറ്റസ് ആയും പ്രഖ്യാപിച്ചു.
പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും M.Th കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ,വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി,കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ്,പായിപാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ – ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.
ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.OPA സഭാ ജോയിൻറ് സെക്രട്ടറി ബ്രദർ അനു ജേക്കബ് ഇളയ സഹോദരനാണ്.
Breaking
News 18 ഖേദം പ്രകടിപ്പിച്ചു.
![](https://faithtrack.in/wp-content/uploads/2024/07/Screenshot_20240702_185456_YouTube.jpg)
News 18 ഖേദം പ്രകടിപ്പിച്ചു.
തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ മനപൂർവ്വമല്ലാത്ത പിഴവു സംഭവിച്ചു എന്നും ഫോട്ടോ മാറി പോയതാണെന്നും അതിൽ ചാനൽ ഖേദം പ്രകടിപ്പിക്കുന്നതായി ചാനൽ വാർത്ത റിപ്പോർട്ടിലൂടെ അറിയിച്ചു.
https://youtu.be/T2WooGfmLTE?si=O5vxwf8HjzbJtxSz
.
-
Breaking12 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking12 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News12 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News11 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking10 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി
-
Breaking10 months ago
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ
-
Top News10 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Breaking8 months ago
പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ