Breaking
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
രാജ്യത്തെ ജനപ്രിയ യുപിഐ ആപ്പാണ് ഗൂഗിൾ പേ. നിരവധി യുപിഐ ആപ്പുകൾ രാജ്യത്ത് ഉണ്ടെങ്കിലും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്നത് ഗൂഗിൾ പേയാണ്. വളരെ എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ ഗൂഗിൾ പേ ഉപയോക്താക്കളെ സഹായിക്കുന്നു. എന്നാൽ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നിരവധി ഗൂഗിൾപേ ഉപയോക്താക്കളെ ഭീഷണിയിലാക്കിയിരിക്കുകയാണ്നിരവധി തരത്തിലാണ് ഓരോ ദിവസവും രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫിഷിംഗ് മെയിലുകൾ അയയ്ച്ചുള്ള തട്ടിപ്പ്, സന്ദേശങ്ങൾ അയയ്ച്ചുള്ള തട്ടിപ്പ്, ഡേറ്റിംഗ് ആപ്പ് തട്ടിപ്പുകൾ, ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ചുള്ള തട്ടിപ്പ്, വർക്ക് ഫ്രം ഹോം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ് എന്നിവയെല്ലാം ഓൺലൈൻ തട്ടിപ്പുകളുടെ വിവധ രൂപങ്ങളാണ്.ഇത്തരം തട്ടിപ്പുകൾ തടയാനായി പലപ്പോഴും അധികൃതർ ഉപയോക്താക്കൾക്ക് ചില നിർദേങ്ങൾ നൽകും. ഇത്തരത്തിൽ പുതിയ നിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗൂഗിൾ. നിങ്ങൾ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് ചില ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യണം എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ സുരക്ഷയ്ക്ക് ഈ നീക്കം അനിവാര്യമാണെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.നിങ്ങളുടെ ഫോണിൽ ഏതെങ്കിലും സ്ക്രീൻ ഷെയറിങ് ആപ്പ് ഉണ്ടെങ്കിൾ ഇവയാണ് എത്രയും വേഗം നീക്കം ചെയ്യേണ്ടത്. ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ലഭിച്ചിട്ടുണ്ടെങ്കിൽ ഈ സ്ക്രീൻ ഷെയറിങ് ആപ്പ് ഉപയോഗിച്ച് നിങ്ങൾ സ്ക്രീനിൽ നടകത്തുന്ന എല്ലാ കാര്യങ്ങളും കാണാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിന്റെ യൂസർ നെയിം, യുപിഐ ഐഡി, രഹസ്യ പിൻ, ഓടിപികൾ എന്നിവയെല്ലാം ഇവർക്ക് ഇതിലൂടെ അറിയാൻ സാധിക്കും.ഇതുവഴി ഇവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കും. ആയിതിനാൽ തന്നെ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ഫോണിൽ സ്ക്രീൻ ഷെയറിങ് ആപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇവ എത്രയും പെട്ടെന്ന് അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ പറഞ്ഞുതരാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഡിവൈസിന്റെ സ്‌ക്രീന്‍ കാണാന്‍ അനുമതി നല്‍കുന്ന ആപ്പുകളാണ് സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍.സാധാരണഗതിയിൽ കമ്പ്യൂട്ടറുകൾക്കോ മൊബൈലുകൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഓൺലൈനായി തന്നെ ഈ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന ആപ്പുകളാണ് ഇവ. ഇതുവഴി ഫോൺ സർവ്വീസ് ചെയ്യുന്ന ആളുകൾക്ക് നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ കണ്ടു ഫോണിൽ എന്തൊക്കെ പ്രശ്നം ഉണ്ടെന്ന് കണ്ടെത്താൻ സാധിക്കും. ചില സ്ക്രീൻ ഷെയറിങ് ആപ്പുകളിൽ വിദൂരമായി നിന്ന് ഉപകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന ഓപ്ഷനുകളും ഉണ്ടായിരിക്കുന്നതാണ്.ഇതിന്റെ പിൻബലത്തിൽ വിദൂരമായി നിൽക്കുന്ന സർവ്വീസ് ഓപ്പറേറ്റർമാർക്ക് നിങ്ങളുടെ ഫോണിന്റെ ആക്സസ് നേടി ഫോണിൽ പ്രവേശിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതായിരിക്കും. സ്‌ക്രീന്‍ ഷെയര്‍, എനി ഡെസ്‌ക്, ടീം വ്യൂവര്‍ എന്നിവയാണ് പ്രമുഖ സ്ക്രീൻ ഷെയറിങ് ആപ്പുകൾ. യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ഒരു കാരണവശാലും ഇത്തരം ആപ്പുകൾ ഉപയോഗിക്കരുത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാൻ ഇത് കാരണമായേക്കാം.ഇതിന് പുറമെ അജ്ഞാതമായി നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകൾ, എസ്എംഎസുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ അവഗണിക്കണമെന്നും വിദഗ്ദർ പറയുന്നു. ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യതുത് മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്ക് ആയിരിക്കും ഈ ലിങ്കുകൾ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുക. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ ആക്സസ് തട്ടിപ്പുകർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇത്തരം സന്ദേശങ്ങളോടും ജാഗ്രത പുലർത്തുക .(കടപ്പാട്)
Breaking
250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്
കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് നൽകി ബ്രദർ. സാം പ്രസാദ് .
സന്നദ്ധ പ്രവർത്തനത്തിന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ പൊന്നാട അണിയിച്ചു ആദരിച്ചു.
കോട്ടയം മേഖല പി വൈ പി എ ട്രഷറും, പി വൈ പി എ സ്റ്റേറ്റ് കൗൺസിൽ അംഗവും ആണ്. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും പാലാ ഈസ്റ്റ് ഏരിയ കൺവീനറുമായിരിക്കുന്ന പാസ്റ്റർ. സി സി പ്രസാദ് മണർകാടിന്റെ ഏക മകനും ആണ്.
Breaking
ചർച്ച് ഓഫ് ഗോഡ് കുമിളി സെന്റർ കൺവെൻഷൻ
സെന്റർ കൺവെൻഷൻ കുമിളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 11മുതൽ 14 വരെ ചേറ്റുകുഴി വൈറ്റ് ഹൌസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുമളി സെന്റർ ശുശ്രുഷകൻ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ റവ സി. സി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ. മാത്യു, പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ജെൻസൻ ജോയ് എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടുകൂടി സെന്റർ കൺവൻഷൻ സമാപിക്കും.പാസ്റ്റർ ജെൻസൺ ജോയ് നയിക്കുന്ന കുമളി സെന്റർ ക്വയർ ഗാനശ്രുശ്രൂഷകൾക്ക്നേതൃത്വം നൽകും.
Breaking
റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷന് ഇന്ന് തുടക്കം
ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 6 മുതൽ 10 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ നടക്കും.
ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9 ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 120 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 6 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
ഇന്ന് മാർച്ച് 5 ന് ശുശ്രൂഷക സമ്മേളനവും മാർച്ച് 11 ന് സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും പാസ്റ്റേഴ്സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും. ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റിപിഎം സഭകളിൽ മാർച്ച് 2 ന് പ്രത്യേക ഉപവാസ പ്രാർത്ഥന നടന്നു. കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടക്കും.
ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനും സമീപം ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷന് പങ്കെടുക്കുന്നവർക്ക് ഭക്ഷണം, താമസം സൗജനൃമായി ഒരുക്കിട്ടുണ്ട്. കൺവൻഷൻ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ തമിഴ്നാട് സർക്കാര്‍ ക്രമീകരിക്കും. ബസ്, റെയിൽവേ, എയർ ടിക്കറ്റ് എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭ ആസ്ഥാനത്ത് ഒരുക്കിട്ടുണ്ട്. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
സഭയുടെ സാർവ്വദേശീയ (അന്തർദേശീയ) കൺവൻഷനുകൾ ചെന്നൈ, കൊട്ടാരക്കര, കോക്കാവിള (ശ്രീലങ്ക), പെൻസിൽവാനിയ (യു എസ്) എന്നിവിടങ്ങളിലാണ് നടക്കുന്നത്.
-
Top News11 months ago
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം
-
Breaking9 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking9 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News9 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News8 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking7 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി
-
Top News12 months ago
മേഖല സൺഡേസ്കൂൾ ദിനം മെയ് 14ന്;അർദ്ധ വാർഷിക പരീക്ഷ ജൂൺ 18ന്
-
Top News7 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.