World News
ആരാധനയിൽ പങ്കെടുക്കുന്നവർക്ക് ആയുസ്സ് കൂടും ഗവേഷണ പഠനം

ആരാധനയിൽ പങ്കെടുക്കാൻ മടിക്കേണ്ടാ, അത് ആയുസ്സും ആരോഗ്യവും നൽകുമെന്ന് വിദഗ്ധരുടെ പഠനം സാക്ഷ്യപ്പെടുത്തുന്നു. സഭാരാധനയിൽ പതിവായി പങ്കെടുക്കുന്നത് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അകാലമരണസാധ്യത കുറയ്ക്കുമെന്നും അമേരിക്കൻ ഗവേഷകരാണ് കണ്ടെത്തിയത്.
ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയിൽ പങ്കെടുക്കുന്നതുമൂലം നേരത്തെ മരിക്കാനുള്ള സാധ്യത മൂന്നിലൊന്നു കുറയും. ഇതിൻ്റെ കാരണം വ്യക്തമല്ലെങ്കിലും ശുഭാപ്തിവിശ്വാസവും സാമൂഹികാവബോധവും കൂട്ടായ്മ അനുഭവവുംമൂലം സമ്മർദ്ദവും വിഷാദവും അതിജീവിക്കുവാൻ കഴിയുന്നതാണ് ഇതിൻ്റെരഹസ്യം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സഭകളിൽ പതിവായി പോകുന്നവരെയും അല്ലാത്തവരെയും 16 വർഷത്തെ താരതമ്യ പഠനം നടത്തിയതിൽ നിന്നാണ് സഭാരാധനയിൽ പങ്കെടുക്കുന്ന സ്ത്രീകളിൽ നേരത്തെ മരിക്കുവാനുള്ള സാധ്യത 33 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്.
ബോസ്റ്റണിലെ ഹാർവാർഡ് ടി. എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ സാംക്രമികരോഗശാസ്ത്ര പ്രൊഫസർ ഡോ. ടെയ്ലർ വണ്ടർവീൽ പ്രൊട്ടസ്റ്റൻറ് – റോമൻ കാത്തലിക് നഴ്സുമാരിൽ ആണ് നിരീക്ഷണം നടത്തിയത്. ജാമാ ഇൻ്റേണൽ മെഡിസിൻ എന്ന ജേണലിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: “ആദ്ധ്യാത്മിക ശുശ്രൂഷകളിൽ പങ്കെടുക്കുന്നതുമൂലം സാമൂഹിക ജീവിതാവബോധവും പങ്കാളിത്തവും സൃഷ്ടിക്കുന്നു, പുകവലി നിരുത്സാഹപ്പെടുത്തുന്നു, മാനസികസമ്മർദ്ദം കുറയുന്നു, ജീവിതത്തെ പ്രതീക്ഷയോടെ കാണുവാനും ശുഭാപ്തിവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇവയാണ് ആരോഗ്യകരമായ ജീവിതനിലവാരം നൽകുന്നത്. ”
ആരാധനയിൽ പങ്കെടുക്കുന്നത് ആത്മീയമായി മാത്രമല്ല ശാരീരികമായും മാനസികമായും ഗുണകരം എന്നാണ് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നത്


World News
പുതിയ വിസ പരിഷ്കരണവുമായി ബഹ്‌റൈൻ

ബഹ്‌റൈൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വിസ പുതുക്കാൻ ബഹ്‌റൈനിൽ പുതിയ സംവിധാനം. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ) ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. പുതിയ സേവനം ഒരു തൊഴിലുടമയ്ക്ക് രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെ വിസ ഓൺലൈനായി പുതുക്കാനുള്ള അവസരം നൽകും. എന്നാൽ, വിസ കാലാവധി തീരുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈൻ പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ രാജ്യത്തിന് പുറത്ത് വിസ പുതുക്കുന്നതിനുള്ള പ്ര േത്യക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും,വീട്ടുജോലിക്കാർക്കും പുറമെ വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും ഉൾപ്പെടുത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) യുടെ ഏകോപനത്തോടെയാണ് സേവനം ലഭ്യമാക്കുക. ബഹ്‌റൈൻ നാഷണൽ പോർട്ടൽ വഴി ഈ സേവനം ലഭിക്കും. വർക്ക് പെർമിറ്റ് പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്.ഈ പുതിയ തീരുമാനം ബഹ്‌റൈനിലെ തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്താനും,ജോലിയുടെ വേഗത വർധിപ്പിക്കുക, പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്നിവക്കും പ്രവാസി തൊഴിലാളികൾ, ബിസിനസ് ഉടമകൾ, നിക്ഷേപകർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപകരിക്കുമെന്നും ഷെയ്ക്ക് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ പറഞ്ഞു.
World News
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതിയുമായി യു.എസ്.

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും പുതിയ സമ്പ്രദായം പൂര്‍ണമായി നടപ്പിലാക്കില്ലെന്ന തീരുമാനത്തിലാണ്. എങ്കിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ പുതിയ നയം പ്രാവര്‍ത്തികമാക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.എന്തായാലും ഇന്ത്യ നയം പുതുക്കാന്‍ ഒരുങ്ങിയതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പാഠ്യ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ വിദേശ പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷക്കാലാവധിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങാനാണ് പദ്ധതി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിത വിഷയങ്ങളില്‍ ഇന്‍ഡസ്ട്രിയന്‍ സ്‌പൈഷ്യലൈസേഷനോടു കൂടിയുളള പ്രോഗ്രാമുകള്‍ 2024 ല്‍ ആരംഭിക്കുമെന്ന് യു.എസിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചിട്ടുണ്ട്.കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ യു.എസില്‍ തങ്ങാനുള്ള അനുവാദവും നല്‍കും. പഠന ലോണുകള്‍ തിരിച്ചടക്കാനും ജോലിയില്‍ വൈദഗ്ദ്യം നേടുന്നതിനുമായിട്ടാണ് പെര്‍മിറ്റ് നീട്ടി നല്‍കുന്നത്. ഇതിനോടകം ഇരുപതോളം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളും 15 ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളും കൂടി ചേര്‍ന്ന് പുതിയ സ്‌കീമിന്റെ സാധ്യത പഠനങ്ങളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതി പ്രാവര്‍ത്തകമായാല്‍ അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിന് വലിയ സാധ്യത തുറക്കുമെന്നാണ് കരുതുന്നത്
World News
യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ

ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള 16 ലോവർ തമിസ് സ്ട്രേറ്റിൽ 1 ഓൾഡ് ബില്ലിങ്സ് ഗേയിറ്റിൽ (EC3R 6DX) നടക്കും.
സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ ഒന്നായ ലണ്ടൻ കൺവൻഷനിൽ ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന റ്റി.പി.എം സഭയുടെ യു.കെ, അയർലൻഡ്, ഹോങ്കോങ്, നൈജീരിയ എന്നി രാജ്യങ്ങളിൽ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) എന്നാണ്. സഭയുടെ യു.കെയിലെ ആസ്ഥാനമന്ദിരം ലണ്ടനിലെ ബ്രിക്സ്ടണിലാണ്.
-
Top News11 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking11 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking11 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking11 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries11 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Breaking11 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking12 months ago
ഐ. പി. സി. കുണ്ടറ സെൻ്റർ 20-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking11 months ago
ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ജനുവരി 12 മുതല്‍