Today's Special
ബൈബിള്‍ കാലഘട്ടത്തിലെ പാപ്പിറസ് ശകലം ഇസ്രായേലിന് തിരികെ കൈമാറി

ജെറുസലേം: പതിറ്റാണ്ടുകളായി വീട്ടില്‍ പ്രദര്‍ശനത്തിനുവെച്ചിരിന്ന 2,700 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിള്‍ കാലഘട്ടത്തിലെ അപൂര്‍വ്വ പാപ്പിറസ് ശകലം അതിന്റെ ഉടമസ്ഥരായ അമേരിക്കന്‍ കുടുംബം ഇസ്രായേലിന് കൈമാറി. ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ) വഴിയായിരുന്നു സംഭാവന. ഇതുപോലുള്ള മൂന്ന്‍ പാപ്പിറസ് ശകലങ്ങള്‍ മാത്രമാണ് ഇന്ന്‍ ലോകത്ത് നിലവിലുള്ളതെന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. 1.5 x 2 ഇഞ്ച് വലുപ്പമുള്ള ഈ പാപ്പിറസ് ശകലത്തില്‍ പഴയനിയമ രാജാക്കന്മാരുടെ കാലഘട്ടത്തിലെ ഹീബ്രു ഭാഷയില്‍ “യിഷ്മായേലിലേക്ക് അയക്കുക” എന്നെഴുതിയ വാക്കുകള്‍ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവയൊന്നും പൂര്‍ണ്ണമല്ല.1965-ല്‍ അമേരിക്കയില്‍ നിന്നും ഇസ്രായേലിലേക്ക് നടത്തിയ ഒരു ക്രിസ്തീയ ദൗത്യത്തിനിടയില്‍ ഇതിന്റെ ഉടമയായ അമേരിക്കന്‍ സ്വദേശിനി കുംമ്രാന് ഈ അപൂര്‍വ്വ പാപ്പിറസ് ശകലം ഉദ്ഘനനത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മക്കായി വാങ്ങിച്ചതോ അല്ലെങ്കില്‍ അവര്‍ക്ക് സമ്മാനമായി ലഭിച്ചതോ ആയാണ് കരുതപ്പെടുന്നത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ബ്രൂസ് സുക്കര്‍മാന്റെ സഹായത്തോടെയാണ് ‘ഐ.എ.എ’യുടെ തെഫ്റ്റ് പ്രിവന്‍ഷന്‍ വിഭാഗത്തിലെ എയിറ്റാന്‍ ക്ലെയിന്‍ ഈ പാപ്പിറസ് ശകലം കണ്ടെത്തുന്നത്. ഈ പാപ്പിറസ് പ്രത്യേകതയുള്ളതും അത്യപൂര്‍വ്വവുമാണെന്ന്‍ ക്ലെയിന്‍ പ്രസ്താവിച്ചു.ഈ പാപ്പിറസിന് പുറമേ ഈ കാലഘട്ടത്തിലെ രണ്ട് പാപ്പിറസിനെ കുറിച്ച് മാത്രമേ ഗവേഷകര്‍ക്ക് അറിവുള്ളൂയെന്നും അവ ജൂദിയന്‍ മരുഭൂമിയിലെ ഒരു ഗുഹയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും, അവിടുത്തെ വരണ്ട കാലാവസ്ഥ അവയെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളമന്‍ രാജാവിന്റെ കാലഘട്ടത്തിലെ ആരാധനാകേന്ദ്രം നിര്‍മ്മിച്ചതുമുതല്‍ ബി.സി 586-ല്‍ ബാബിലോണിയക്കാര്‍ അത് തകര്‍ക്കുന്നത് വരെയുള്ള കാലഘട്ടമാണ് ഒന്നാം ക്ഷേത്ര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.ക്ലെയിന്റെ ക്ഷണ പ്രകാരം ഇസ്രായേലിലെത്തിയ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിലവിലെ ഉടമസ്ഥന്‍ ഇതിന്റെ മൂല്യം അറിയാമായിരുന്നെങ്കിലും തന്റെ ക്രിസ്തീയ വിശ്വാസവും, അമ്മയുടെ ഓര്‍മ്മയും പരിഗണിച്ച് ഇത് ‘ഐ.എ.എ’ക്ക് സംഭാവന ചെയ്യുകയായിരുന്നു. പാപ്പിറസ് ശകലത്തില്‍ കണ്ട ‘യിഷ്മായേല്‍’ എന്ന പദം ജൂദാ രാജവംശത്തിന്റെ കാലഘട്ടത്തില്‍ രാജകീയ രേഖകള്‍ മുദ്രവെക്കുവാന്‍ ഉപയോഗിച്ചിരുന്ന ബുള്ള എന്നറിയപ്പെടുന്ന കളിമണ്‍ സീലുകളിലേത് പോലെയുള്ള പാലിയോഗ്രാഫിക് ലിഖിതങ്ങളിലാണ് കാണാറുള്ളതെന്നും, ഒന്നുകില്‍ യിഷ്മായിലില്‍ നിന്നോ അല്ലെങ്കില്‍ യിഷ്മായിലിലേക്കോ അയച്ച എന്തിനെയെങ്കിലും സാക്ഷ്യപ്പെടുത്തുന്ന രേഖയാകാമെന്നാണ് ഗവേഷകരുടെ അനുമാനം.
കടപ്പാട്


Today's Special
32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ

ഉപ്പുതറ : 32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും.ഫെബ്രുവരി 26 ഞായർ വരെയാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപെടുന്നത്.
പാസ്റ്റർ കെ.വി വർക്കി(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ , പാസ്റ്റർ പി. സി ചെറിയാൻ,പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി)എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്സ്,വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും, ഈ യോഗത്തിൽ സിസ്റ്റർ ജയാമോൾ രാജു(കേരളാ സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ശുശ്രൂഷക സമ്മേളനവും, ഉച്ചക്കഴിഞ്ഞു 2 മണിമുതൽ സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും നടക്കും.വാർഷിക യോഗത്തിൽ ജസ്റ്റിൻ നെടുവേലി മുഖ്യ സന്ദേശം നൽകും. ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയോടും, തിരുവത്തായ ശുശ്രൂഷയോടുകൂടെ കൺവൻഷൻ സമാപിക്കും.
Today's Special
33-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13 മുതൽ

വാർത്ത: ജോൺ മാത്യു ഉദയ്‌പുർ
ഉദയ്‌പുർ: ജില്ലയിലെ പാനർവ്വക്ക് അടുത്തുള്ള ആന്ദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി അനുബന്ധം) ആഭിമുഖ്യത്തിൽ മുപ്പത്തി മൂന്നാമത് അറാവലി കൺവെൻഷൻ ഒക്ടോബർ 13-16 വരെ അരാവലി ക്യാമ്പസ്സിൽ നടക്കും. പാസ്റ്റർ അരുൾ തോമസ് , ഡൽഹി, ഡോക്ടർ പോൾ മാത്യൂസ് ഉദയ്പൂർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ നീൽക്കണ്ട് (ഉദയ്‌പൂർ) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അരാവലി പർവത സിരകളിൽ പ്രവർത്തിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവദാസന്മാരും വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളും സമ്മേളനത്തിൽ പങ്കെടുക്കും. പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ രാജു ജോസഫ്, പാസ്റ്റർ ബിജു വർഗീസ്, ഇവ. ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 79768 14370, 96364 09461
Breaking
പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം. സജി മത്തായി കാതേട്ട്

ചോ:എന്തിനാണ് മത്സര രംഗത്ത് നിലയുറപ്പിച്ചത്
ഉ: സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക്.
ഐപിസി പ്രസ്ഥാനത്തിൻ്റെയും സഭയുടെയും സമഗ്രമായ വളർച്ചയ്ക്കും (Holistic Development)വികസനത്തിനും വേണ്ടി.
ചോ: ഐ.പി.സിയുടെ ഭാവി വളർച്ചയ്ക്കുള്ള സ്വപ്നം
ഉ: ഐ പി സി യ്ക്ക് പ്രൗഢമായ ആത്മീയ പൈതൃകവും ശ്രേഷ്ഠതയും ഉണ്ടെങ്കിലും സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും സാമ്പത്തിക സുസ്ഥിരതയും ഭൗതിക വളർച്ചയും തികച്ചും ശുഷ്കമാണ്.
അതിനായി പുതിയ സാദ്ധ്യതകൾ എൻ്റെ മനസിലുണ്ട്.
ചോ: നിലവിൽ തുടർന്ന ഭരണ സമിതിയുടെ ഭരണ പ്രതിസന്ധ്യയുടെ കാരണം
ഉ:ലീഡർഷിപ്പ് ദൈവം തരുന്ന ശുശ്രൂഷയാണ്. ആർജവമില്ലായ്മയും തീരുമാനമെടുക്കാനുള്ള ശേഷിക്കുറവും ഭരണനിർവഹണത്തെ ബാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ശ്രമിക്കാതെ ചിലരുടെ കൺട്രോളിൽ ഭരണനിർവഹണം നടത്തിയതിനാലും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങളും സഭയെ വലച്ചു.
ചോ: കോടതിയിൽ കേസ് വർദ്ധിക്കുന്നതിൻ്റെ കാരണം
ഉ:കാര്യശേഷിയുള്ള ഭരണനേതൃത്വമില്ലാത്തതും വിവിധ സഭകളിലും മറ്റും ഉടലെടുക്കുന്ന പ്രശ്നങ്ങളെ നിസാരവത്ക്കരിച്ച് അവഗണിക്കുന്നതിനാലുമാണ് കോടതി വ്യവഹാരം കൂടാനിടയായത്.
സഭാ ജനങ്ങളുടെ വിശ്വസ്തരായിരിക്കണം സഭയുടെ ഭരണാധികാരികൾ.
ചോ: ഐ.പി.സി എന്ന പ്രസ്ഥാനത്തിൻ്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാട്?
ഉ: ഒരു നൂറ്റാണ്ടിലേക്ക് അടുക്കുന്ന ഐ പി സി ഭാരത സുവിശേഷകരണത്തിൽ മുഖ്യപങ്കുവഹിച്ചു.
വചനാനുസൃതമായി
പുതിയ കാലത്തിനനുസരിച്ചുള്ള പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം.
പരമ്പര്യം കളയാതുള്ള നവ മുഖം നമ്മുടെ സഭയ്ക്ക് ഉണ്ടാവണം. താഴെ പറയുന്ന മൂന്നു കാര്യങ്ങളിലെങ്കിലും നാം ശ്രദ്ധയൂന്നണം.
- കൃപാവര പ്രാപ്തരും വചന പാണ്ഡിത്യമുള്ള ശുശ്രൂഷകർ
- പുതിയ നൂറ്റാണ്ടിലെ സഭയെക്കുറിച്ചുള്ള Goal Setting, Implementation & Monitoring.
- നേതൃത്വതലം മുതൽ വിശ്വാസികൾ വരെ
ഒട്ടും ഗ്യാപില്ലാത്ത Communication flow.
ചോ: ശുശ്രഷകന്മാർക്കും സഭയ്ക്കും വേണ്ടി എന്ത് ചെയ്യും?
ഉ:ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടി Income Generation Projects കൊണ്ടുവരാൻ ശ്രമിക്കും.
മലബാർ, ഹൈറേഞ്ച്, തീരദേശ മേഖല, തിരുവനന്തപുരം , കോട്ടയത്തിൻ്റെ കിഴക്കൻ മേഖലകൾക്കായി പ്രത്യേക പ്രോജക്ടുകൾ മനസിലുണ്ട്.
-
World News12 months ago
യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ
-
Breaking11 months ago
ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക :ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന്
-
Top News12 months ago
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് തുടങ്ങും.
-
Breaking9 months ago
സുവിശേഷകന് ക്രൂരമർദ്ദനം
-
Breaking10 months ago
News 18 ഖേദം പ്രകടിപ്പിച്ചു.
-
World News9 months ago
പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ.
-
Top News9 months ago
പുനലൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
-
Breaking11 months ago
റവ: സി. സി തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സുപ്രണ്ട്